Monday, March 31, 2008

യാത്രായപ്പ്. സുരേന്ദ്രന്‍ പാടുന്നു.

എന്നോട് ക്ഷമിക്കുക.മൊബൈലില്‍ റിക്കാര്‍ഡ് ചെയ്ത് നാട്ടില്‍നിന്നും അയ്ച്ച് തന്നതാണ്ഈ

വീഡിയോ.കടപ്പാട്-ഹമീദ്.എം.ടി

Sunday, March 30, 2008

പൂന്താനസ്മാരക ഗ്രന്ഥാലയം സുവര്‍ണജൂബിലിയുടെ നിറവില്


പൂന്താനസ്മാരക ഗ്രന്ഥാലയം സുവര്‍ണജൂബിലിയുടെ നിറവില്‍.പ്രവര്‍ത്തന പാതയില്‍ അഞ്ച് പതിറ്റാണ്ടു പിന്നിട്ട ഗ്രന്ഥശാലയുടെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി ആഘോഷപരിപാടികള്‍ 30ന് രാവിലെ 10മണിക്ക് മന്ത്രി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. മഞ്ഞളാംകുഴി അലി എം.എല്‍.എ അധ്യക്ഷനായിരിക്കും. പ്രൊഫ.എം.പി.അബ്ദുസമദ്സമദാനി പൂന്താനസ്മാരക പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന കവിസമ്മേളനം കെ.വി.രാമകൃഷ്ണന്‍ഉദ്ഘാടനം ചെയ്യും.
1958 ഏപ്രില്‍19നാണ് യുവജന വായനശാല രൂപവത്കരിച്ചത്.ഒരു പീഞ്ഞപെട്ടിയില്‍ 70പുസ്തകങ്ങളുംവെച്ച് പോസ്റ്റോഫീസ് കെട്ടിടത്തില്‍ ജന്മ്മംകൊണ്ട വായനശാലക്ക് പിന്നീട് പൂന്താനസ്മാരക ഗ്രന്ഥാലയം എന്ന് പേരിട്ടു. പള്ളിപുറത്ത് ഗോപാലന്‍ നായര്‍ കിഴാറ്റൂരിന്‍റെ ഹൃദയഭാഗത്ത് സൌജന്യമായി നല്‍കിയ ഒന്നര സെന്‍റ് സ്ഥലത്ത് നിര്‍മ്മിച്ച കെട്ടിടം1976മെയ്28ന് പ്രൊഫ്.ചെറുകാടിന്‍റെ അധ്യക്ഷതയില്‍ വി.റ്റി.ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്തു.1984ല്‍ മെയ് മാസത്തില്‍ രജത ജൂബിലി ആഘോഷിച്ചു.മുന്‍ മുഖ്യമന്ത്രി അച്യുതമേനോന്‍ അടക്കമുള്ള സാഹിത്യ-സംസകാരിക രാഷ്ട്രീയ നായകര്‍ ആഘോഷത്തില്‍ സംബന്ധിച്ചു. ബി.ഗ്രേഡിലുള്ള ഈഗ്രന്ഥാലയത്തിലിന്ന് എണ്ണായിരത്തോളം പുസ്തകങ്ങളുണ്ട്.120 മെമ്പര്‍മാരും.ഗ്രന്ഥാലയത്തിനു കീഴില്‍ വനിതാവേദി,ബാലവേദി എന്നീ ഘടകങ്ങളും പ്രവര്‍ത്തിക്കുന്നു.
കെ.എം.വിജയകുമാര്‍ (പ്രസി),എം.ശ്രീകുമാരനുണ്ണി(വൈസ്പ്രസി),പി.വേണുഗോപാല്‍(സെക്ര),പാറമ്മല്‍ കുഞ്ഞിപ്പ(ജോ.സെക്ര),കെ.സേതുമാധവന്‍,എന്‍.നിധീഷ്,കെ.വികാസ്,വി.പി.അനീഷ്കുമാര്‍,പി.എസ്.പ്രീതി എന്നിവരാണ് ഗ്രന്ഥശാലയുടെ ഇപ്പോഴത്തെ ഭാരവാഹികള്‍.എം.ശ്രീകുമാരനുണ്ണി,പി.വേണുഗോപാല്‍,എന്നിവര്‍ താലൂക്ക് കൌണ്‍സിലര്‍മാരും എം.വിജയലക്ഷ്മി ലൈബ്രേറിയനുമാണ്.

Tuesday, March 18, 2008

മെഡിക്കല്‍ക്യമ്പ്.

സില്‍‌വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആനപ്പാംകുഴി എല്‍.പി.സ്കൂളില്‍ പെരിന്തല്‍മണ്ണ മൌലാന ആസ്പ്ത്രിയുടെ സഹകരണത്തോടെ നടത്തിയ സൌജന്യമെഡിക്കല്‍ക്യാമ്പ് ഡോ:രേണുക ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സി.റുബീന അധ്യക്ഷത വഹിച്ചു.ചീഫ് പി.ആര്‍.ഒ സി.പി.എ റഹ്മാന്‍,എ.മോഹന്‍‌ദാസ്,പി.വാസുദേവന്‍ എന്നിവര്‍ പ്രസംഗിച്ചു.

Thursday, March 13, 2008

പൂന്താനം ഇല്ലവും ഇല്ലപ്പറമ്പും സാംസ്കാരിക കേന്ദ്രമാക്കി നിലനിര്‍ത്തണം

പൂന്താനം ഇല്ലവും ഇല്ലപ്പറമ്പും സാംസ്കാരിക കേന്ദ്രമാക്കി നിലനിര്‍ത്തണമെന്ന് പൂന്താനം സ്മാരക കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഗുരുവായൂര്‍ ദേവസ്വം പെരിന്തല്‍മണ്ണ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലവുമായി പൂന്താനം സ്മാരക കമ്മിറ്റിയെ ബന്ധിപ്പിക്കുന്നത് ഗൂഢലക്ഷ്യങ്ങളോടെയാണ്. ഈ വിവാദം തികച്ചും അടിസ്ഥാനരഹിതമാണ്. ആ സത്യവാങ്മൂലത്തില്‍ ഇല്ലാത്ത കാര്യം ഉണ്ട് എന്ന് ഒരു പത്രലേഖകന്‍ പ്രചരിപ്പിച്ചാണ് വിവാദമുണ്ടാക്കിയത്.
പൂന്താനം സ്മാരക കമ്മിറ്റിയുടെ ബാനറില്‍ പുരോഗമന സാഹിത്യസംഘം പ്രവര്‍ത്തിക്കുകയാണെന്ന വാദം അപഹാസ്യമാണ്. കമ്മിറ്റിയില്‍ കോണ്‍ഗ്രസുകാരും മുസ്ളിംലീഗുകാരും കമ്യൂണിസ്റ്റുകാരും ആര്‍എസ്എസുകാരും ഒരു രാഷ്ട്രീയകക്ഷിയിലും ഇല്ലാത്തവരും ഉണ്ട്. ജാതി-മത-രാഷ്ട്രീയത്തിനതീതമായ ഒരു സാംസ്കാരിക കൂട്ടായ്മയാണ് പൂന്താനസ്മരണയുടെ ഭാഗമായി രൂപംകൊണ്ടത്. ഈ കൂട്ടായ്മയെ ഭയപ്പെടുന്നവരാണ് ഇത്തരം പൊള്ളയായ വാദങ്ങളുയര്‍ത്തുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
പൂന്താനം ഇല്ലം ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കി അതിന്റെ ഭരണം കൈയടക്കാന്‍ മോഹിച്ചല്ല സ്മാരക കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്. ജാതി-മത-വര്‍ഗ-വര്‍ണ വ്യത്യാസമില്ലാതെ എല്ലാ ഭാഷാസ്നേഹികള്‍ക്കും കയറിച്ചെല്ലാവുന്ന ഒരു സാംസ്കാരിക തീര്‍ഥാടനകേന്ദ്രമാക്കുകയാണ് ലക്ഷ്യം.
പൂന്താനം ഇല്ലത്തിന്റെ പവിത്രതയും പരിശുദ്ധിയും സംരക്ഷിക്കപ്പെടണമെന്ന ബോധം ഓരോ കേരളീയനുമുണ്ട്. പൂന്താനം ഇല്ലത്തെ ഒരു ക്ഷേത്രസങ്കേതമാക്കി വ്യാഖ്യാനിച്ച് ഒരു വിഭാഗത്തിന്റെ സ്വകാര്യസ്വത്താക്കി മാറ്റാനുള്ള നീക്കത്തെയാണ് കമ്മിറ്റി എതിര്‍ക്കുന്നത്. ഭക്തമഹാകവിയുടെ വാസസ്ഥലമെന്ന നിലയില്‍ അത് ദേശീയ സ്മാരകമാണ്. ആ നിലക്കുതന്നെ ഇല്ലം സംരക്ഷിക്കപ്പെടണം.
ഒരു വ്യാഴവട്ടക്കാലം പൂന്താനം സാഹിത്യോത്സവം സംഘടിപ്പിച്ച്, വിസ്മൃതിയിലായിരുന്ന പൂന്താനം ഇല്ലത്തെ കേരളത്തിന്റെ ശ്രദ്ധയില്‍കൊണ്ടുവന്നത് സ്മാരക കമ്മിറ്റിയാണ്. പൂന്താനത്തെ ചിലരുടെ സ്വാര്‍ഥതാല്പര്യത്തിനുവേണ്ടി കോടതികയറ്റി അപമാനിച്ചവരാണ് മാപ്പുപറയേണ്ടതെന്നും സ്മാരക കമ്മിറ്റി ചെയര്‍മാന്‍ സി വി സദാശിവന്‍, ജനറല്‍ സെക്രട്ടറി പാലക്കീഴ് നാരായണന്‍, സെക്രട്ടറി സി വാസുദേവന്‍, വൈസ്ചെയര്‍മാന്‍ മാങ്ങോട്ടില്‍ ബാലകൃഷ്ണന്‍, ട്രഷറര്‍ കെ നാരായണന്‍, മറ്റു ഭാരവാഹികളായ മേലാറ്റൂര്‍ രാധാകൃഷ്ണന്‍, കിഴാറ്റൂര്‍ അനിയന്‍, വി കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ പറഞ്ഞു.

Wednesday, March 12, 2008

പൂന്താനം ഇല്ലത്ത് ആന ഇടഞ്ഞു;

മദമിളകിയ ആന ചരിത്ര സ്മാരകമായ പൂന്താനം ഇല്ലത്തിന്റെ പൂമുഖവും തൊട്ടടുത്ത പത്തായപ്പുരയും തകര്‍ത്തു. ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. പൂന്താനം സ്വര്‍ഗാരോഹണം ചെയ്തെന്ന് വിശ്വസിക്കുന്ന സ്ഥലത്തെ മണ്ഡപവും തകര്‍ത്തിട്ടുണ്ട്.
പൂന്താനം ദിനത്തോടനുബന്ധിച്ച് പൂന്താനം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നടക്കുന്ന എഴുന്നള്ളിപ്പിന് ഗുരുവായൂരില്‍നിന്ന് കൊണ്ടുവന്ന മൂന്ന് ആനകളില്‍ ജൂനിയര്‍ അച്യുതന്‍ എന്ന ആനയാണ് അതിക്രമം കാട്ടിയത്. ദേവസ്വത്തിലെ ജൂനിയര്‍ കേശവന്‍, അര്‍ജുനന്‍ എന്നീ ആനകള്‍ക്കൊപ്പം രണ്ട് ദിവസം മുമ്പാണ് ജൂനിയര്‍ അച്യുതന്‍ പൂന്താനത്തെത്തിയത്. ചൊവ്വാഴ്ച രാവിലെ എഴുന്നള്ളിപ്പിന് കൊണ്ടുപോകാന്‍ കോലുവിലക്കിട്ട് നിര്‍ത്തിയ ആന അനുസരണക്കേട് കാണിച്ചു. പിന്നീട് ഇല്ലത്തിന്റെ പൂമുഖവും പത്തായപ്പുരയുടെ ഒരു ഭാഗവും തകര്‍ക്കുകയായിരുന്നു. ഇല്ലപ്പറമ്പിലെ മരങ്ങളും ആന ഒടിച്ചു. പാപ്പാന്മാരുടെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനുശേഷം ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് ആനയെ തളയ്ക്കാനായത്.
ദേവസ്വത്തിലെ മൃഗസംരക്ഷണ വിഭാഗം അസി. മാനേജര്‍ ഉണ്ണികൃഷ്ണന്‍, സൂപ്രണ്ട് രാജഗോപാലന്‍, ഡോ. വിവേക്, സുരേഷ്, ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ എന്‍ രതീഷ്, ദേവസ്വം മാനേജിങ് കമ്മിറ്റി അംഗങ്ങളായ എന്‍ വാസുദേവന്‍, കെ പി ദിവാകരന്‍ (പാനൂര്‍) എന്നിവര്‍ സംഭവമറിഞ്ഞ് പൂന്താനത്തെത്തി.
ഇടഞ്ഞ ജൂനിയര്‍ അച്യുതന് 26 വയസ്സുണ്ട്. ഇതുവരെ ഇത്തരം അതിക്രമങ്ങളൊന്നും ആനയില്‍നിന്നും ഉണ്ടായിട്ടില്ലെന്ന് പാപ്പാന്മാരും ദേവസ്വം അധികൃതരും പറഞ്ഞു. ഇല്ലത്തിനും മറ്റ് വസ്തുക്കള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളതായി അധികൃതര്‍ അറിയിച്ചു. പെരിന്തല്‍മണ്ണ സിഐ റജി ജേക്കബിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.

Tuesday, March 11, 2008

കായികമേള

സില്‍‌വര്‍ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കിഴാറ്റൂര്‍ ആനപ്പാംകുഴി ഐ.എം.എ.എല്‍.പി സ്കൂളില്‍ നടത്തിയ കായികമേള ബി.എസ്.കുഞ്ഞിതങ്ങള്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്‍റ് സി.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സി.മുഹമ്മദ് നിസാര്‍,പി.വാസുദേവന്‍,പി.സുഹറ എന്നിവര്‍ പ്രസംഗിച്ചു.
വൈകീട്ട് നടന്ന സമാപനസമ്മേളനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.നാരായണനുണ്ണി ഉദ്ഘാടനം ചെയ്തു.സ്കൂള്‍ മാനേജര്‍ സി.അസീസ് സമ്മാനദാനം നിര്‍വഹിച്ചു.